Click to learn more 👇

പ്രസവ ശേഷം ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു; സുഹൃത്തുക്കളുമായി കിടക്ക പങ്കിടാന്‍ പ്രേരിപ്പിച്ചു; പലതരം ലൈംഗിക വൈകൃതങ്ങളുള്ള പ്രസന്നയ്ക്ക് ലൈംഗിക തൊഴിലാളികളുമായും ബന്ധം: റിപ്ലിങിന്റെ സഹസ്ഥാപകനെതിരെ വീണ്ടും ഗൂരുതര ആരോപണങ്ങളുമായി ഭാര്യ


 

ടെക് സ്റ്റാർട്ടപ് റിപ്ലിങ്ങിന്റെ സഹസ്ഥാപകൻ പ്രസന്ന ശങ്കറിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യ വീണ്ടും രംഗത്ത്.

പ്രസന്ന ലൈംഗിക തൊഴിലാളികളുമായി പോലും ബന്ധം പുലർത്തിയിരുന്നു എന്നാണ് മുൻ ഭാര്യ ദിവ്യ ശശിധർ വെളിപ്പെടുത്തുന്നത്. തന്നെ ശാരീരികമായി മാത്രമല്ല, മാനസികമായും പീഡിപ്പിച്ചിട്ടുണ്ടെന്നും ദിവ്യ പറയുന്നു. 


താൻ എന്താണ് ചെയ്യുന്നത് എന്നറിയാൻ പ്രസന്ന ശങ്കർ വീട്ടില്‍ ഒളിക്യാമറകള്‍ സ്ഥാപിച്ചിരുന്നെന്നും ദിവ്യ ശശിധർ ആരോപിച്ചു. പ്രസന്നയുടെ സുഹൃത്തുക്കളുമായി പോലും ലൈംഗിക ബന്ധത്തില്‍ ഏർപ്പെടാൻ നിർബന്ധിച്ചു എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് സാൻ ഫ്രാൻസിസ്കോ സ്റ്റാൻഡേർഡിനു നല്‍കിയ അഭിമുഖത്തില്‍ ദിവ്യ ഇക്കാര്യങ്ങളും തുറന്നു പറഞ്ഞത്.

നികുതി വെട്ടിപ്പിനായി തന്നെയും മകനെയും പല രാജ്യങ്ങളിലേക്കു മാറ്റി താമസിപ്പിച്ചതായും ദിവ്യ ആരോപിച്ചു. പ്രസന്ന ശങ്കറുമായുള്ള വിവാഹത്തെ തന്റെ ജീവിതത്തിലെ 'ഏറ്റവും മോശം പേടിസ്വപ്നം' എന്നാണ് ദിവ്യ വിശേഷിപ്പിക്കുന്നത്. വിദേശത്ത് ഇവർ നടത്തിയ പോരാട്ടത്തില്‍ നിന്നുള്ള നൂറുകണക്കിനു പേജുകളുള്ള കോടതി രേഖകള്‍, ഇമെയിലുകള്‍, ഫോട്ടോകള്‍ തുടങ്ങിയ രേഖകളാണു ദിവ്യയുടെ പക്കലുള്ള തെളിവുകള്‍. പലതരം ലൈംഗിക വൈകൃതങ്ങളുള്ള വ്യക്തിയാണു പ്രസന്ന എന്നു ദിവ്യ മുൻപും ചൂണ്ടിക്കാണിച്ചിരുന്നു. 


പ്രസവശേഷം തന്നെ ലൈംഗിക ബന്ധത്തിനു നിർബന്ധിച്ചുവെന്നും പ്രസന്നയുടെ സുഹൃത്തുക്കളുമായി പോലും ലൈംഗിക ബന്ധത്തില്‍ ഏർപ്പെടാൻ പ്രേരിപ്പിച്ചതായും ദിവ്യ ആരോപിച്ചിരുന്നു.

ദിവ്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്നതാണ് പ്രസന്നയുടെ പ്രധാന ആരോപണം. ഏതാനും ദിവസങ്ങള്‍ക്കു മുൻപു പ്രസന്നയ്ക്കെതിരെ ദിവ്യ ശശിധർ ഉയർത്തിയ ആരോപണങ്ങള്‍ക്ക് അദ്ദേഹം എക്സ് പേജിലൂടെ മറുപടി നല്‍കിയതോടെയാണ് ഇരുവരും തമ്മിലുള്ള നിയമയുദ്ധം ചർച്ചയായത്.


ഭാര്യ ദിവ്യക്ക് വിവാഹേതര ബന്ധമുണ്ടെന്നാണ് പ്രസന്ന ശങ്കറിന്റെ ആരോപണം. ഇത് താൻ കണ്ടുപിടിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കമെന്നും പ്രസന്ന പറയുന്നു. എന്നാല്‍, പ്രസന്നയുടെ ലൈംഗിക വൈകൃതങ്ങളെ കുറിച്ചാണ് യുവതിയുടെ വെളിപ്പെടുത്തല്‍.

പ്രസന്നയുടെ വാദം ഇങ്ങനെ:


താനും ദിവ്യയും 10 വർഷം മുൻപ് വിവാഹിതരായവരാണ്. ഒൻപത് വയസ്സുള്ള മകനും ഉണ്ട്. ആറുമാസമായി ദിവ്യ മറ്റൊരാളുമായി വിവാഹേതരബന്ധത്തില്‍ ഏർപ്പെടുകയായിരുന്നു എന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് വിവാഹമോചന നടപടികള്‍ നടക്കുകയാണ്. എന്നാല്‍ വിവാഹ മോചനവുമായി ബന്ധപ്പെട്ട് ഒൻപത് കോടി രൂപയുടെ ഒത്തുതീർപ്പിനു പുറമേ ദശലക്ഷക്കണക്കിന് രൂപ അധികമായി നല്‍കാൻ വിസമ്മതിച്ചതിനെ തുടർന്ന് ദിവ്യ തനിക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉയർത്തുകയാണ്. മകനെ തട്ടിക്കൊണ്ടു പോയതായി വരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഗാർഹിക പീഡനവും ലൈംഗിക പീഡനവും അടക്കമുള്ള വകുപ്പുകള്‍ ചുമത്തി ദിവ്യ തനിക്കെതിരെ ചെന്നൈ പൊലീസില്‍ പരാതി നല്‍കി. നിലവില്‍ ചെന്നൈ പൊലീസും ദിവ്യയും ഒന്നായി ചേർന്ന് പീഡിപ്പിക്കുകയാണ്.


ഉയർന്ന തുക നഷ്ടപരിഹാരമായി വാങ്ങുന്നതിനു വേണ്ടി അമേരിക്കയിലാണ് ദിവ്യ വിവാഹമോചന പരാതി സമർപ്പിച്ചത്. ഇതേ തുടർന്ന് ഇരുവരും ചേർന്ന് ധാരണ പത്രം ഒപ്പുവച്ചു. ഈ ധാരണാപത്രം പാലിക്കുന്നതിനായി ദിവ്യയെ പ്രേരിപ്പിക്കാൻ നിയമപരിഹാരങ്ങള്‍ തേടുന്നതിനിടെയാണ് മകനെ തട്ടിക്കൊണ്ടു പോയതായി തനിക്കെതിരെ വ്യാജ പരാതി സമർപ്പിക്കുകയും തെറ്റായ ആരോപണങ്ങള്‍ ഉയർത്തുകയും ചെയ്തിരിക്കുന്നതെന്ന് പ്രസന്ന പറയുന്നു നിലവില്‍ അറസ്റ്റ് ഭയന്ന് ഒളിച്ചു കഴിയുകയാണെന്നാണ് പ്രസന്നയുടെ വാദം. മകൻ സുരക്ഷിതനാണെന്നതിന് തെളിവുകളും പ്രസന്ന നല്‍കി. എന്നാല്‍ ഇതൊന്നും മുഖവിലയ്ക്ക് എടുക്കാതെ ദിവ്യയുടെ പരാതിയില്‍ പൊലീസ് തന്നെ തിരയുകയാണ്. സുഹൃത്തുക്കളെയും കുടുംബത്തെയും അടക്കം സമ്മർദ്ദത്തിലാക്കുന്നുണ്ടെന്നും പ്രസന്ന പറയുന്നുണ്ട്. ഭാര്യയും കാമുകനുമായുള്ള ചാറ്റുകളുടെ സ്ക്രീൻഷോട്ടുകള്‍ ഉള്‍പ്പെടുത്തിയാണ് പ്രസന്ന എക്സില്‍ പങ്കുവച്ച കുറിപ്പുകള്‍.


ഭർത്താവിന്റെ ആരോപണം തള്ളി ദിവ്യ


എന്നാല്‍ പ്രസന്നയുടെ ഈ വാദങ്ങളെല്ലാം തള്ളിക്കളഞ്ഞു കൊണ്ടാണ് ദിവ്യയുടെ മറുപടി. താനും മകനും അമേരിക്കൻ പൗരത്വമുള്ളവരാണ്. ഈ മാസം ആദ്യമാണ് മകനൊപ്പം ഇന്ത്യയിലേയ്ക്ക് എത്തിയത്. അതിനുശേഷം മകനെ തന്നില്‍ നിന്ന് അകറ്റുകയായിരുന്നു. മകന് എന്ത് സംഭവിച്ചു എന്ന് അറിയാത്തതിനാലാണ് പൊലീസില്‍ പരാതി നല്‍കിയതെന്നാണ് ദിവ്യയുടെ വാദം. ഇതിനുപുറമെ ഗുരുതരമായ പല ആരോപണങ്ങളും ദിവ്യ പ്രസന്നക്കെതിരെ ഉയർത്തുന്നുണ്ട്. നികുതി വെട്ടിക്കുന്നതിനായി ശങ്കർ തന്റെ വൈവാഹിക സ്വത്തുക്കള്‍ പിതാവിന്റെ പേരിലേയ്ക്ക് മാറ്റിയതായി അവർ ആരോപിക്കുന്നു. മകന്റെ പാസ്പോർട്ട് പ്രസന്ന മോഷ്ടിച്ചു. മകനെ തിരികെ കിട്ടാൻ ചെന്നൈ പൊലീസ് തന്നെ സഹായിക്കുന്നുണ്ടെന്നും ദിവ്യ പറയുന്നു.


പലതരം ലൈംഗിക വൈകൃതങ്ങളുള്ള വ്യക്തിയാണ് പ്രസന്ന എന്നാണ് ദിവ്യയുടെ പ്രധാനപ്പെട്ട മറ്റൊരു ആരോപണം. ലൈംഗിക വേട്ടക്കാരൻ എന്നാണ് ഇവർ പ്രസന്നയെ വിശേഷിപ്പിക്കുന്നത്. അദ്ദേഹം സ്ത്രീകളുടെ ചിത്രങ്ങള്‍ രഹസ്യമായി റെക്കോർഡ് ചെയ്യാറുണ്ടെന്നും താനും ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്നും ദിവ്യ ആരോപിക്കുന്നു. ലൈംഗികാതിക്രമ കേസില്‍ സിംഗപ്പുർ പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും പിന്നെ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്ത സംഭവവും ഉണ്ടായിട്ടുണ്ടെന്നും ദിവ്യ പറയുന്നു.


ഇരുവരെയും അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരണങ്ങള്‍ അറിയിക്കുന്നുണ്ട്. കോടിക്കണക്കിന് ഡോളറുകള്‍ സമ്ബാദിച്ചാല്‍ പോലും ഇന്ത്യയിലെ പുരുഷന്മാരുടെ അവസ്ഥ വളരെയധികം ആശങ്കാജനകമാണ് എന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. സംഭവത്തിന്റെ നിജസ്ഥിതി അറിയാതെ ആരെയും കുറ്റപ്പെടുത്തുന്നത് ശരിയല്ല എന്ന തരത്തിലും പ്രതികരണങ്ങളുണ്ട്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക