ഭർത്താവിന്റെ അനന്തരവനുമായുള്ള അവിഹിത ബന്ധം തുടരാൻ ഗള്‍ഫില്‍ നിന്നെത്തിയ ഭർത്താവിനെ വെട്ടി നുറുക്കി ബാഗിലാക്കി വയലില്‍ ഉപേക്ഷിച്ച ഭാര്യഅറസ്റ്റില്‍.
ഒളിവില്‍ പോയ കൂട്ടുപ്രതിയായ അനന്തരവനും സുഹൃത്തിനുമായി അന്വേഷണം തുടരുകയാണ് .
ഉത്തര്‍പ്രദേശിലെ ദേവരിയയിലുള്ള ഒരു കര്‍ഷകന് തന്റെ വയലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട സ്യൂട്ട്‌കേസിനുപിന്നാലെയുള്ള അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിച്ചത്. കർഷകൻ അറിയിച്ചത് പ്രകാരം പോലീസെത്തി നടത്തിയ പരിശോധനയില്‍ സ്യൂട്ട്‌കേസിനുള്ളില്‍ പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ കഷണങ്ങളാക്കിയ മൃതശരീരം കണ്ടെത്തിയിരുന്നു. സ്യൂട്ട്‌കേസില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ തലയില്‍ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ഗുരുതരമായ പരിക്കേല്‍പ്പിച്ചിരുന്നു. പോലീസിന് മൃതദേഹം കണ്ട് ആളെ തിരിച്ചറിയാനായിരുന്നില്ല.
എന്നാല്‍ തവിട്ട് നിറത്തിലുള്ള സ്യൂട്ട്‌കേസിലെ ബാര്‍കോഡാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. വിമാനത്താവളത്തിലെ ബാര്‍കോഡായിരുന്നു സ്യൂട്ട്‌കേസിലുണ്ടായിരുന്നത്.വിമാനത്താവള അധികൃതരുമായി ബന്ധപ്പെട്ട പോലീസ് ഈ സ്യൂട്ട്‌കേസിന്റെ ഉടമയെ കണ്ടെത്തി. ബതൗളി ഗ്രാമത്തിലുള്ള നൗഷാദ് അഹമ്മദ് എന്ന 38-കാരനാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് ഇതിലൂടെ തിരിച്ചറിഞ്ഞു.
ഭാര്യ റസിയ സുല്‍ത്താനയും നൗഷാദിന്റെ അനന്തരവനുമായ റോമനും ചേര്‍ന്നാണ് ക്രൂരമായ കൊലപാതകം ആസൂത്രണം ചെയ്ത് നടത്തിയത്. റസിയ സുല്‍ത്താനയും റോമനും തമ്മിലുള്ള ബന്ധം എതിർത്തതിനാലാണ് കൊലപാതകം നടത്തിയത് .
നൗഷാദിനെ തേടി പോലീസ് വീട്ടിലെത്തിയപ്പോള്‍ ഭാര്യ റസിയ തന്റെ ഭര്‍ത്താവിനെ കാണാനില്ലെന്ന് ഭാവേനെ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. എന്നാല്‍ വീട്ടില്‍ നടത്തിയ പരിശോധനയില്‍ രക്തക്കറകളും രക്തത്തിന്റെ അംശങ്ങളുള്ള മറ്റൊരു സ്യൂട്ട്‌കേസും കണ്ടെത്തിയതോടെ റസിയയുടെ വാദങ്ങള്‍ പൊളിഞ്ഞു.കസ്റ്റഡിയിലെടുത്ത് തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍ റസിയ കുറ്റസമ്മതം നടത്തി. കാമുകനും നൗഷാദിന്റെ അനന്തരവനുമായ റുമാനുമായി ചേര്‍ന്ന് നടത്തിയ ഗൂഢാലോചന അവര്‍ കൊലപാതകത്തിന് റുമാന്‍ തന്റെ സുഹൃത്തായ ഹിമാന്‍ഷുവിന്റെ സഹായവും തേടിയിരുന്നു. ഹിമാന്‍ഷുവാണ് കൊലപാതകത്തിന് ശേഷം മൃതദേഹം സ്യൂട്ട്‌കേസിലാക്കി 55 കിലോമീറ്റര്‍ അകലെയുള്ള വയലില്‍ തള്ളിയത്. നിലവില്‍ ഹിമാന്‍ഷുവും റുമാനും ഒളിവിലാണ്.
റുമാനും റസിയ സുല്‍ത്താനയും തമ്മില്‍ ബന്ധം തുടങ്ങിയിട്ട് ദീര്‍ഘനാളായി. ഇക്കാര്യം ഒരു വര്‍ഷം മുമ്ബ് നൗഷാദ് അറിഞ്ഞിരുന്നു. ഒരു വര്‍ഷം മുമ്ബ് നൗഷാദ് ദുബായില്‍നിന്ന് വീട്ടിലെത്തിയപ്പോഴാണ് ബന്ധം അറിഞ്ഞത്. ഇതേത്തുടര്‍ന്ന് ഗ്രാമ മുഖ്യര്‍ ഇടപെട്ടിരുന്നു. ഇനി റുമാനുമായി ബന്ധം തുടരില്ലെന്നാണ് അന്ന് റസിയ പറഞ്ഞിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.
എന്നാല്‍ നൗഷാദ് ദുബായിലേക്ക് മടങ്ങിയതോടെ വീണ്ടും ബന്ധം ആരംഭിക്കുകയായിരുന്നു.