ഭർത്താവ് തന്നോട് വിശ്വാസ വഞ്ചന കാട്ടിയെന്ന് ആരോപിച്ച് ദേശീയപാതയില്‍ വാഹനങ്ങള്‍ തടഞ്ഞ് ഭാര്യയുടെ പ്രതിഷേധം.
ഉത്തർ പ്രദേശിലാണ് സംഭവം. യു പി പ്രയാഗ് രാജ് കാണ്‍പൂർ ദേശീയ പാതയിലാണ് സംഭവം.
ഭർത്താവ് തന്നെ ചതിക്കുകയാണെന്ന് ആരോപിച്ച് കാറിന് മുകളില്‍ കയറിയിരുന്നായിരുന്നു യുവതിയുടെ പ്രതിഷേധം. യുവതിയുടെ കൈകളിലും മുഖത്തും മുറിവേറ്റ നിലയിലായിരുന്നു കാണപ്പെട്ടിരുന്നത്. പ്രതിഷേധം തുടർന്നതോടെ ഗതാഗത കുരുക്ക് മുറുകി. 45 മിനിറ്റോളം യുവതി പ്രതിഷേധവുമായി ദേശിയപാതയില്‍ തന്നെ തമ്ബടിച്ചു. പലരും പരാതി അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. തുടർന്ന് ഇവരെ അനുനയിപ്പിച്ച് സ്റ്റേഷനില്‍ എത്തിച്ചു. സംഭവത്തില്‍ അന്വേഷണം നടന്നു വരികയാണ്.
प्रयागराज के धूमनगंज में कार बोनट पर बैठकर महिला का हाई वोल्टेज ड्रामा pic.twitter.com/3B7CJApdaC