യുപിയില്‍ മകളുടെ ഭർതൃപിതാവിനൊപ്പം ഒളിച്ചോടി പോയി നാല് കുട്ടികളുടെ അമ്മ. കഴിഞ്ഞ ദിവസം അലിഗഢില്‍ ഒരു യുവതി തന്റെ മകളുടെ പ്രതിശ്രുത വരനോടൊപ്പം ഒളിച്ചോടി ദിവസങ്ങള്‍ക്ക് ശേഷമാണ് ഉത്തർപ്രദേശില്‍ നിന്ന് സമാനമായ മറ്റൊരു സംഭവം പുറത്ത് വന്നിരിക്കുന്നത്.
യുപിയിലെ ബദൗണ്‍ സ്വദേശിനി മംമ്ത എന്ന സ്ത്രീയാണ് തന്റെ
മകളുടെ ഭർതൃപിതാവായ ശൈലേന്ദ്രയോടൊപ്പം ഒളിച്ചോടി പോയത്
43 കാരിയായ മംമ്തയുടെ നാല് കുട്ടികളില്‍ ഒരാള്‍ 2022ലാണ് വിവാഹിതയായത്. കാലക്രമേണ മകളുടെ ഭർത്താവിന്റെ അച്ഛനുമായി സ്ത്രീ ബന്ധം വളർത്തിയെടുക്കുകയായിരുന്നു. അതേസമയം ഒളിച്ചോടി പോയ മംമ്തയുടെ ഭർത്താവ് സുനില്‍ കുമാർ ഒരു ട്രക്ക് ഡ്രൈവർ ആണ്. മാസത്തില്‍ രണ്ട് തവണ മാത്രമാണ് താൻ വീട്ടില്‍ വരാറുള്ളതെന്നും ദൂരയാത്രകള്‍ക്ക് പോകുമ്ബോള്‍ ലഭിക്കുന്ന തുക ഞാൻ വീട്ടിലേക്ക് അയക്കാറുണ്ടെന്നും എന്നാല്‍ മംമ്ത ഇവിടെ മറ്റൊരു ബന്ധത്തില്‍ ഏർപ്പെടുകയായിരുന്നുവെന്നും സുനില്‍ കുമാർ വ്യക്തമാക്കി.
താൻ ഉണ്ടാക്കിവെച്ച സ്വർണവും പണവും എല്ലാം മംമ്ത കൊണ്ട് പോയെന്നും ഭർത്താവ് സുനില്‍ കുമാർ പറഞ്ഞു. അതേസമയം ആഴ്ചയില്‍ മൂന്ന് ദിവസവും മാതാവ് ശൈലേന്ദ്രനെ വീട്ടിലേക്ക് വിളിച്ച് വരുത്താറുണ്ടെന്നും, അയാള്‍ വന്നാല്‍ തങ്ങളോട് മറ്റൊരു മുറിയേക്ക് പോകാൻ ആവശ്യപ്പെടാറുണ്ടെന്നും യുവതിയുടെ മക്കളിലൊരാളായ സച്ചിൻ പറഞ്ഞു. വിഷയത്തില്‍
കുടുംബത്തിന്റെ വാദങ്ങള്‍ ശരിവെച്ച് കൊണ്ട് അയല്‍ക്കാരും രംഗത്തെത്തി. വീട്ടില്‍ സുനില്‍കുമാർ ഇല്ലാതിരിക്കുന്ന സമയത്ത് മംമ്ത പലപ്പോഴും ശൈലന്ദ്രയെ വിളിച്ച് വരുത്താറുണ്ടെന്നും ബന്ധുവായതിനാല്‍ തങ്ങള്‍ക്ക് മറ്റ് സംശയങ്ങള്‍ തോന്നിയിരുന്നില്ല എന്നും അയല്‍ക്കാർ പറഞ്ഞു
ശൈലേന്ദ്രയ്‌ക്കെതിരെ ഭർത്താവ് സുനില്‍കുമാർ ലോക്കല്‍ പൊലീസ് സ്‌റ്റേഷനില്‍ രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്. കേസില്‍ ഉചിതമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.