കല്യാണ വീട്ടില്‍ പ്രദേശവാസികളായ സുഹൃത്തുക്കളുമായി ഉണ്ടായ വഴക്കില്‍ ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു.
ആലപ്പുഴയില്‍ കഴിഞ്ഞ 20-നായിരുന്നു സംഭവം. കാവാലം കുന്നുമ്മ മണ്ണാശേരി സലിലാനന്ദന്റെ മകന് സുരേഷ്കുമാറാണ് മരിച്ചത്.
സുഹൃത്തിന്റെ കല്യാണം ആഘോഷിക്കാൻ പോയപ്പോളായിരുന്നു സംഭവം. വിവാഹച്ചടങ്ങിനിടെ സുരേഷും കല്യാണത്തിന് എത്തിയ സുഹൃത്തുക്കളും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടർന്ന് നാട്ടുകാർ ഇടപെട്ട് വഴക്ക് പരിഹരിച്ചു. എന്നാല്‍ ഇതിനുശേഷം വീട്ടിലെത്തിയ സുരേഷിനെ അക്രമികള്‍ വിളിച്ചുകൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. ശേഷം വഴിയില്‍ ഉപേക്ഷിച്ചു.
തലയ്ക്കും മുഖത്തും പരിക്കേറ്റ സുരേഷ് വീട്ടിലും മറ്റു സുഹൃത്തുക്കളോടും പറഞ്ഞിരുന്നത് ബൈക്കില്‍നിന്നു വീണ് പരിക്കേറ്റെന്നാണ്. പിന്നീട് തലയ്ക്ക് വേദനയുണ്ടായതോടെ പുളിങ്കുന്ന് താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു ഡോക്ടര്‍ റഫര്‍ ചെയ്തെങ്കിലും പോയില്ല. ചൊവ്വാഴ്ച രാവിലെ ചെവിയില്‍നിന്നു രക്തസ്രാവമുണ്ടായപ്പോഴാണ് സുരേഷിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്.
ഇവിടെ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 9.45-ഓടെയാണ് മരിച്ചത്. സംഭവത്തെ തുടർന്ന് സംഭവത്തില്‍ പുളിങ്കുന്ന് പൊലീസ് കേസെടുത്തിട്ടുണ്ട്. അക്രമികളെ ഉടൻ പിടികൂടുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. തലയ്ക്ക് ക്ഷതമേറ്റതിനെത്തുടര്‍ന്നുള്ള അണുബാധയാണ് മരണകാരണമെന്ന് അറിയുന്നത്.