വിവാഹ വീടുകളിലുണ്ടാകുന്ന സംഘർഷങ്ങള്‍ ഇന്ന് ഒരു പതിവാണ്. എന്തെങ്കിലുമൊക്കെ ചെറിയ കാര്യങ്ങള്‍ക്കായുണ്ടാകുന്ന തർക്കം ഒടുവില്‍ വലിയ വഴക്കിലേക്കെത്തി വെട്ടും കുത്തും ഒക്കെ ആകാറുണ്ട്.
അതുപോലെ ഉത്തർ പ്രദേശിലെ ഒരു വിവാഹവീട്ടില്‍ നടന്ന സംഭവത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഉത്തർ പ്രദേശിലെ ഝാൻസിയില്‍ മെയ് 28 -നാണ് സംഭവം നടന്നത് എന്ന് റിപ്പോർട്ടുകള്‍ പറയുന്നു. സിപ്രി ബസാറില്‍ നടന്ന വിവാഹ ചടങ്ങുകള്‍ നന്നായി പോയിക്കൊണ്ടിരിക്കുകയായിരുന്നു. ചടങ്ങുകളെല്ലാം പൂർത്തിയാക്കി ദമ്ബതികള്‍ സ്റ്റേജില്‍ ഇരിക്കുന്നു. നവദമ്ബതികള്‍ക്ക് ചൂടില്‍ നിന്നും ആശ്വാസം പകരുന്നതിന് വേണ്ടി അവരുടെ സമീപത്തായി ഒരു കൂളറും വച്ചിരുന്നു. എന്നാല്‍, വരന്റെ ഭാഗത്തു നിന്നുള്ള ചിലർ കൂളറിന് മുന്നില്‍ ഇരുന്നു. അതോടെ ദമ്ബതികള്‍ക്ക് തണുപ്പ് കിട്ടില്ല എന്ന അവസ്ഥയായി.
പിന്നാലെ വധുവിന്റെ വീട്ടുകാർ അവരോട് അവിടെ നിന്നും മാറാൻ ആവശ്യപ്പെട്ടു. എന്നാല്‍, വരന്റെ ഭാഗത്ത് നിന്നുള്ളവർ അതിന് തയ്യാറായില്ല. ഇതോടെയാണ് വാക്കുതർക്കവും കയ്യാങ്കളിയും ഉണ്ടായത് എന്നാണ് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തത്. കയ്യാങ്കളി രൂക്ഷമായതോടെ അതിഥികളില്‍ പലരും ഭക്ഷണം പോലും ഉപേക്ഷിച്ച് അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നത്രെ. പൊലീസ് എത്തിയപ്പോഴേക്കും വഴക്ക് അവസാനിച്ചിരുന്നു.
അതേസമയം, വധുവിന്റെ കുടുംബം അടുത്ത ദിവസം എസ്‌എസ്‌പിയുടെ ഓഫീസില്‍ വീഡിയോ തെളിവായി സമർപ്പിച്ചുകൊണ്ട് ഔദ്യോഗികമായി പരാതി നല്‍കി. പൊലീസിന് മുമ്ബ് നല്‍കിയ പരാതി അവഗണിച്ചതായും അവർ ആരോപിച്ചു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ് എന്ന് സർക്കിള്‍ ഓഫീസർ രാംവീർ സിംഗ് പറഞ്ഞു.
വീഡിയോയില്‍ ആളുകള്‍ കസേരയും മറ്റുമെടുത്ത് പരസ്പരം തല്ലുന്നത് കാണാം. സ്ത്രീകളും പുരുഷന്മാരും എല്ലാം കയ്യാങ്കളിയില്‍ പങ്കാളികളാണ്. അതേസമയം നാട്ടുകാരില്‍ ചിലരും ഇവർക്കൊപ്പം ചേർന്നതോടെ സംഗതി കൂടുതല്‍ വഷളായി എന്നും റിപ്പോർട്ടുകള്‍ പറയുന്നു.
Kalesh over standing in front of cooler at a wedding in Jhansi district. Kicks, punches, chairs, tent utensils were thrown at each other, UP
pic.twitter.com/3uw27sGdF3