Click to learn more 👇

കുട്ടികളുടെ ഗ്രാജ്വേഷൻ ചടങ്ങിനിടെ രക്ഷിതാക്കളുടെ കൂട്ടത്തല്ല്; പരിഭ്രാന്തരായി കുട്ടികള്‍; വൈറൽ വീഡിയോ കാണാം


 

ചെറിയ കുട്ടികള്‍ തമ്മില്‍ ഒന്നും രണ്ടും പറഞ്ഞ് വഴക്കിടുകയും പിണങ്ങി നില്‍ക്കുകയുമൊക്കെ ചെയ്യാറുണ്ട്. അപ്പോള്‍ മാതാപിതാക്കളാണ് അവരുടെ പിണക്കവും വഴക്കുമെല്ലാം പരിഹരിക്കുന്നത്.

എന്നാല്‍ കുട്ടികളുടെ മുന്നില്‍ വെച്ച്‌ മാതാപിതാക്കള്‍ തന്നെ തമ്മില്‍ തല്ലിയാലുള്ള സ്ഥിതി എന്താകും. അത്തരമൊരു സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലടക്കം വൈറലായിക്കൊണ്ടരിക്കുന്നത്. 



മെയ് 28 -ന് അർക്കാൻസാസിലെ വെസ്റ്റ് മെംഫിസിലെ ഫോക്ക് എലിമെന്ററി സ്കൂളിലായിരുന്നു സംഭവം. കിൻഡർ ഗാർട്ടനിലെ കുട്ടികളുടെ ഗ്രാജ്വേഷൻ ചടങ്ങിനിടയിലായിരുന്നു കൂട്ടത്തല്ലുണ്ടായത്.


സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. വീഡിയോയില്‍ ആദ്യം കുറച്ച്‌ സ്ത്രീകള്‍ തമ്മില്‍ വാക്കാല്‍ കലഹിക്കുന്നതാണ് കാണുന്നത്. എന്നാല്‍, പിന്നീടത് കൈവിട്ടു പോയതായിട്ടാണ് മനസിലാവുന്നത്. രണ്ട് പുരുഷന്മാർ ഇതില്‍ ഇടപെടാനായി എത്തിയെങ്കിലും അധികം വൈകാതെ അവരും ഈ സംഘർഷത്തിന്റെ ഭാഗമായി മാറുകയാണ്.


അതിലും ദയനീയമായ കാര്യം ഈ വഴക്കും തല്ലുമൊക്കെ കണ്ട് കുട്ടികള്‍ ആകെ പരിഭ്രാന്തരായി എന്നുള്ളതാണ്. ഭയന്നുപോയ പലരും കരയാനും ആരംഭിച്ചു. മാത്രമല്ല, അവരില്‍ പല കുഞ്ഞുങ്ങളും മുതിർന്നവരോട് നിർത്താൻ വേണ്ടി അപേക്ഷിക്കുന്നതും വീഡിയോയില്‍ കാണാം. ചിലരാവട്ടെ അവിടെ നിന്നും ഓടിപ്പോവാനാണ് നോക്കുന്നത്.



ഒരു സ്ത്രീയുടെ വിഗ് വലിച്ച്‌ പറിച്ച്‌ എറിയുന്നതും, ഒരു പുരുഷന്റെ ഷർട്ട് വലിച്ചു കീറുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍, എന്തായിരുന്നു ഇങ്ങനെ ഒരു സംഘർഷം ഉണ്ടാവാൻ കാരണം എന്നത് വ്യക്തമല്ല.


സംഭവവുമായി ബന്ധപ്പെട്ട് വെസ്റ്റ് മെംഫിസ് സ്കൂള്‍ ഡിസ്ട്രിക്റ്റിന്റെ ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടുണ്ട്. ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്ത പെരുമാറ്റമാണ് മുതിർന്നവരുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. സംഭവത്തില്‍ ഉള്‍പ്പെട്ടവർക്ക് നേരെ വേണ്ട നടപടി കൈക്കൊള്ളുമെന്നും സ്കൂള്‍ ഡിസ്ട്രിക്റ്റ് അറിയിച്ചു. കുട്ടികളുടെയും രക്ഷിതാക്കളുടെയും ജീവനക്കാരുടെയും ക്യാംപസിന്റെയും സുരക്ഷയ്ക്ക് തന്നെയാണ് പ്രാധാന്യം. ഇത്തരം പ്രവൃത്തികളെ ഒരുതരത്തിലും ന്യായീകരിക്കാനാവില്ല. സംഭവത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നവർക്കെതിരെ കര്ശനമായ നടപടിയെടുക്കുമെന്ന് സ്കൂള്‍ അധികൃധർ അറിയിച്ചു.



ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക