പ്രണയപ്പകയില്‍ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് സംഭവം. മൊറാദാബാദിലെ മൈനാതർ സ്വദേശിയായ സൈറ എന്ന പെണ്‍കുട്ടിയെയാണ് റാഫി എന്നയാള്‍ ക്രൂരമായി കൊലപ്പെടുത്തിയത്.
സൈറയെ കുത്തിവീഴ്ത്തിയ ശേഷം സ്വകാര്യ ഭാഗങ്ങളിലടക്കം സ്ക്രൂഡ്രൈവർ ഉപയോഗിച്ച് മാരകമായ മുറിവേല്‍പ്പിക്കുകയും ചെയ്തു. 18 തവണയാണ് പ്രതി പെണ്‍കുട്ടിയെ കുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ശനിയാഴ്ച വൈകുന്നേരമാണ് സൈറ ക്രൂരമായി കൊല്ലപ്പെടുന്നത്. വീട്ടിലെ കാലികള്‍ക്കായി പുല്ലരിയാൻ വയലിലേക്ക് പോയ സൈറയെ രാത്രി ഏറെ വൈകിയിട്ടും കാണാതായതോടെ ബന്ധുക്കളും നാട്ടുകാരുംചേർന്ന് അന്വേഷിച്ചിറങ്ങുകയായിരുന്നു, രാത്രി ഏറെനേരം തിരച്ചില്‍നടത്തിയെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താനായില്ല. ഞായറാഴ്ച വെളുപ്പിനാണ് രക്തത്തില്‍ കുളിച്ച അവസ്ഥയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം വയലില്‍നിന്നും കണ്ടെത്തിയത്.
അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതായാണ് പൊലീസ് കരുതിയത്. മൃതദേഹത്തിന്റെ സ്വകാര്യഭാഗങ്ങളില്‍നിന്നും രക്തം ഒഴുകിയിരുന്നതാണ് പൊലീസിനെ ഇത്തരം ഒരു സംശയത്തിലേക്ക് എത്തിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഈ വഴിക്കാണ് ആദ്യഘട്ടത്തില്‍ അന്വേഷണം നടത്തിയത്. എന്നാല്‍ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു.
പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടില്ല, അതേസമയം പെണ്‍കുട്ടിയുടെ ശരീരത്തില്‍ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് പത്തിലധികംതവണ കുത്തിയിട്ടുള്ളതായും സ്വകാര്യഭാഗങ്ങളില്‍ കുത്തിയും കീറിയും പരിക്കേല്‍പിച്ചിട്ടുള്ളതായും പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ പറയുന്നു. ഇതോടെ, പീഡനോദ്ദേശമല്ല, മറിച്ച് വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് ഉറപ്പിച്ചു.
പിന്നാലെ പൊലീസ് സൈറയുടെ ഫോണ്‍ പരിശോധിച്ചു. ഇതില്‍ അഞ്ച് മിസ്ഡ്‌കോളുകള്‍ ഉണ്ടായിരുന്നു. ഈ നമ്ബർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇതേ ഗ്രാമവാസിയായ റാഫി എന്നയാളുടേതാണ് ഫോണ്‍നമ്ബർ എന്ന് കണ്ടെത്തി. ഇയാള്‍ തന്റെ മകളുടെ പിന്നാലെനടന്ന് നിരന്തരം ശല്യംചെയ്തിരുന്നതായി സൈറയുടെ അമ്മ പൊലീസിന് മൊഴിനല്‍കി. ഇതോടെ, പൊലീസ് റാഫിയെ കസ്റ്റഡിയിലെടുത്തു.
റാഫിയെ ചോദ്യംചെയ്തതോടെയാണ് കൊലപാതകത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. പോലീസിന്റെ ചോദ്യംചെയ്യലില്‍, യാതൊരു ഭാവഭേദവുമില്ലാതെ റാഫി കുറ്റം സമ്മതിച്ചു. സൈറയെ പ്രണയിച്ചിരുന്നതായും തന്റെ പ്രണയം നിരസിക്കപ്പെട്ടതോടെയാണ് അവളെ കൊന്നതെന്നും റാഫി പൊലീസിനോട് പറഞ്ഞു.
പ്രണയാഭ്യർഥനയുമായി കഴിഞ്ഞ കുറച്ചുകാലങ്ങളായി റാഫി സൈറയുടെ പിന്നാലെ നടക്കുകയായിരുന്നു. എന്നാല്‍ റാഫിയോട് തനിക്ക് അത്തരത്തിലുള്ള ഒന്നുമില്ലെന്ന് പറഞ്ഞ് സൈറ ഇയാളെ ഒഴിവാക്കി. എന്നാല്‍ റാഫി സൈറയെ വിടാൻ കൂട്ടാക്കിയില്ല. പിന്നാലെ നടന്നുള്ള ശല്യം കൂടിക്കൂടി വന്നതോടെ സൈറ ഗ്രാമത്തിലെ മറ്റൊരാളെ കൂട്ടിവന്ന് റാഫിയെ തല്ലിച്ചു. കൊലപാതകം നടക്കുന്നതിന് കുറച്ചുദിവസങ്ങള്‍ക്ക് മുമ്ബായിരുന്നു ഈ സംഭവം.
ഇതോടെ, തന്നെ തല്ലാൻ വന്നയാള്‍ സൈറയുടെ കാമുകനാണ് എന്ന് റാഫിക്ക് സംശയമായി. പിന്നീട് രണ്ടുദിവസത്തോളം റാഫി സൈറയെ അവളറിയാതെ പിന്തുടർന്നു. ശനിയാഴ്ച, വയലില്‍ സൈറയെ ഒറ്റയ്ക്ക് കിട്ടിയതോടെ കൈയില്‍ കരുതിയിരുന്ന സ്‌ക്രൂഡ്രൈവർ ഉപയോഗിച്ച് തുരുതുരെ കുത്തുകയായിരുന്നു. 18 തവണ താൻ സൈറയെ കുത്തിയെന്നാണ് റാഫി പൊലീസിനോട് പറഞ്ഞത്.
തന്റെ മുന്നില്‍ രക്തത്തില്‍കുളിച്ച്, ജീവനുവേണ്ടി യാചിച്ചസൈറയുടെ സ്വകാര്യഭാഗങ്ങളിലും സ്‌ക്രൂഡ്രൈവർ ഉപയോഗിച്ച് കുത്തി. അധികംവൈകാതെ സൈറ മരിച്ചു. പിന്നാലെ മൃതദേഹത്തില്‍ തട്ടിയും കുലുക്കിലും അവള്‍ മരിച്ചതായി ഉറപ്പിച്ചു. ശേഷം നേരെ വീട്ടില്‍പോയി കുളിച്ചു, വസ്ത്രങ്ങള്‍ മാറി, കിടന്നുറങ്ങി - റാഫി പറഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. റാഫിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും അന്വേഷണം പുരോഗമിക്കുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.