ദീപാവലി ആഘോഷങ്ങളുടെ ആരവം അടങ്ങിയെങ്കിലും, ഇന്ത്യയിലെമ്ബാടും ഉത്സവകാല തിരക്കിന് ഒരു കുറവുമില്ലാതെ തുടരുകയാണ്.
തിരക്കേറിയ പൊതുസ്ഥലങ്ങളും, അമ്ബലങ്ങളിലേക്ക് തിക്കിത്തിരക്കി കയറുന്ന ഭക്തരും, യാത്രക്കാർ തിങ്ങിനിറഞ്ഞ ട്രെയിൻ കമ്ബാർട്ടുമെന്‍റുകള്‍ക്കുള്ളിലെ അനിയന്ത്രിതമായ അന്തരീക്ഷവും ഈ ഉത്സവ സീസണിലെ പതിവുകാഴ്ചയായി മാറിയിരിക്കുന്നു.
രാജ്യത്തിന്‍റെ റെയില്‍വേ ശൃംഖല അനുഭവിക്കുന്ന കടുത്ത സമ്മർദ്ദത്തിന്‍റെ ഭീകരമായ നേർച്ചിത്രമാണ് ഇത്തരം സംഭവങ്ങള്‍ ഓരോന്നും വരച്ചുകാട്ടുന്നത്. അത്തരത്തില്‍, ഡല്‍ഹിയില്‍ നിന്നും ബിഹാറിലേക്കുള്ള ഒരു ട്രെയിനിലെ വീഡിയോ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ അതിവേഗം പ്രചരിക്കുകയാണ്.
തിക്കും തിരക്കും കാരണം ട്രെയിനിനുള്ളില്‍ അരങ്ങേറിയ "കയ്യാങ്കളിയുടെ' ദൃശ്യങ്ങളാണ് ഈ വീഡിയോയിലുള്ളത്. വെറും 10 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഈ ക്ലിപ്പ് എക്സ് പ്ലാറ്റ്‌ഫോമില്‍ "മഹാഭാരതം' എന്ന അടിക്കുറിപ്പോടെയാണ് പങ്കുവെച്ചിരിക്കുന്നത്.
ആളുകള്‍ തിങ്ങിനിറഞ്ഞ കോച്ചിനുള്ളില്‍, ഒരു ബർത്തില്‍ അടുത്തടുത്ത് ഇരിക്കുന്ന രണ്ട് സ്ത്രീകള്‍ യാത്രക്കാരുടെ തിരക്കിനിടയില്‍ പെട്ടുപോയ നിലയിലാണ് കാണപ്പെടുന്നത്. താഴെ നില്ക്കുന്ന നിരവധി ആളുകള്‍ കൈകള്‍ നീട്ടി അവരുടെ മുടിയില്‍ പിടിക്കുകയും വലിക്കുകയും ചെയ്യുന്ന ദയനീയമായ കാഴ്ച ദൃശ്യങ്ങളിലുണ്ട്.
ഈ സ്ത്രീകളില്‍ ഒരാളുടെ അടുത്ത്, മടിയില്‍ ഒരു കുട്ടിയുമായി ഇരിക്കുന്ന പുരുഷനും ഈ ബഹളത്തിനിടയില്‍ സ്ത്രീയെ തള്ളുകയും ഉപദ്രവിക്കുകയും ചെയ്യുന്നതായി കാണാം. കൂടാതെ, എതിർവശത്തെ ബർത്തില്‍ ഇരിക്കുന്ന മറ്റൊരു യാത്രക്കാരനും ഈ കലഹത്തില്‍ പങ്കുചേരുന്നതായി വ്യക്തമാണ്.
ये लो ट्रेन में ही महाभारत शुरू हो गया अब,,
देख लीजिए बिहार के लोगों के हालात,, pic.twitter.com/LiMlFG7xE5
അമിതമായി ആളുകളെ കുത്തിനിറച്ച കമ്ബാർട്ട്‌മെന്‍റിനുള്ളില്‍ ആളുകള്‍ പരസ്പരം തള്ളുകയും മുക്രയിടുകയും ചെയ്യുന്നതിന്‍റെ അലർച്ചകളും നിലവിളികളും മുഴങ്ങിക്കേള്‍ക്കുന്നു. ഈ ദൃശ്യങ്ങള്‍ക്ക് ഇതിനോടകം തന്നെ നിരവധി കാഴ്ച്ചക്കാരെ ലഭിച്ചു കഴിഞ്ഞു. ട്രെയിനിനുള്ളിലെ ഈ പെരുമാറ്റം അങ്ങേയറ്റം അപലപനീയമാണെന്നാണ് സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ പ്രതികരണം.

