Click to learn more 👇

നോയിഡയിൽ ഷെയർ ടാക്സിയിൽ 23കാരി കൂട്ടബലാത്സംഗത്തിനിരയായി; മൂന്ന് പേരെ അറസ്റ്റ് ചെയ്തു



നോയിഡയിലെ യമുന എക്‌സ്പ്രസ് വേയിൽ ഷെയർ ടാക്സിയിൽ 23 കാരിയായ യുവതി കൂട്ടബലാത്സംഗത്തിനിരയായി.

നോയിഡ സെക്ടർ 37 ൽ നിന്ന് യാത്ര ആരംഭിച്ച ഷെയർ ടാക്സി ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർ ചേർന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി ആഗ്ര പോലീസ് പറഞ്ഞു. സംഭവം നടന്ന് മണിക്കൂറുകൾക്കകം പ്രതികളായ ജയ്വീർ, ടിറ്റു, ചാച്ച എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.  

ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ക്രൂരമായ പീഡനത്തിന് ശേഷം യുവതിയെ എദ്‌മാത്പൂരില്‍ ടാക്സിയിൽ നിന്ന് ഇറക്കിവിട്ടു. ബുധനാഴ്ച രാവിലെ യുവതി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.  ഇതിന് പിന്നാലെയാണ് ആഗ്ര പോലീസ് അന്വേഷണം ആരംഭിച്ചത്. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.

നോയിഡയിലെ സെക്ടർ 37-ൽ നിന്ന് ചൊവ്വാഴ്ച രാത്രി 8.30-ഓടെയാണ് യുവതി ഷെയർ ടാക്സിയിൽ കയറിയത്.  നോയിഡയിൽ നിന്ന് ഫിറോസാബാദിലേക്ക് പോവുകയായിരുന്നു ടാക്സി. ടാക്‌സിയിലെത്തിയ മൂന്ന് പേർ യമുന എക്‌സ്‌പ്രസ്‌വേയിൽ വെച്ച് പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും പിന്നീട് പെൺകുട്ടിയെ എത്മാദ്പൂരില്‍ ഇറക്കിവിടുകയുമായിരുന്നുവെന്ന് ആഗ്ര പോലീസ് കമ്മീഷണർ പ്രിതീന്ദർ സിംഗ് പറഞ്ഞു.

ടാക്സി ട്രാക്ക് ചെയ്യുന്നതിനായി ടോൾ പ്ലാസകളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് വിശകലനം ചെയ്തതിന് ശേഷമാണ് എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തത്.  

കേസിൽ ഉൾപ്പെട്ട മൂന്നുപേരും അറസ്റ്റിലായിട്ടുണ്ട്. പ്രതികളെ ചോദ്യം ചെയ്തു വരികയാണെന്നും തുടർ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും പോലീസ് കമ്മീഷണർ അറിയിച്ചു.

ഈ വാർത്ത കൂടെ വായിക്കുക 

വഴിതെറ്റിയ ഭിന്നശേഷിക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു മൂന്ന്പേർ പിടിയിൽ