കർണാടക തുമകൂരു ജില്ലയിലെ ഹെബ്ബൂര്‍ സ്വദേശി ലക്ഷ്മികാന്ത് (34) ആണ് പിടിയിലായത്. ഫാമിൽ കച്ചവട ആവശ്യങ്ങൾക്കായി എത്തിയവരാണ് കുറുക്കനെ വളർത്തുന്ന വിവരം വനംവകുപ്പിനെ അറിയിച്ചത്.
ലക്ഷ്മികാന്ത് കോഴിഫാമിന്റെ ഉടമയാണ്. കുറുക്കനെ കണ്ടാൽ ഭാഗ്യം ലഭിക്കുമെന്നും ബിസിനസ് മെച്ചപ്പെടുമെന്നും അദ്ദേഹം വിശ്വസിച്ചിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഗ്രാമത്തിലെ വനമേഖലയിൽ നിന്നാണ് ലക്ഷ്മികാന്തിന് കുറുക്കനെ ലഭിച്ചത്. തുടർന്ന് കുറുക്കൻ കുഞ്ഞിനെ രഹസ്യമായി ഫാമിൽ കൊണ്ടുവന്ന് വളർത്തി.
കര്‍ണാടകയിലെ വടക്കന്‍ ജില്ലകളിലുളള ഗ്രാമങ്ങളില്‍ കച്ചവട സ്ഥാപനങ്ങളില്‍ കുറുക്കന്റെ ചിത്രമോ പ്രതിമയോ സൂക്ഷിക്കുന്നത് വിശ്വാസമാണ്.