Click to learn more 👇

സ്വപ്നയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കും; വിജേഷ് പിള്ളയെ അറിയില്ല, കണ്ണൂരില്‍ പിള്ളമാരില്ലെന്ന് എം വി ഗോവിന്ദന്‍;



ഇടുക്കി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.

ആരോപണം മുഖവിലയ്‌ക്കെടുക്കുന്നില്ല.  സ്‌ക്രിപ്റ്റ് തയ്യാറാക്കുമ്പോൾ സീരിയസ് ഒന്ന് തയ്യാറാക്കണം. ഇതിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

'വിജേഷ് പിള്ള എന്നാരെയും എനിക്കറിയില്ല.  പിന്നെ കണ്ണൂരിൽ പിള്ളമാരില്ല.  ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയമാണ്.  ഒരു കാര്യവും മറച്ചുവയ്ക്കണമെന്ന് പറഞ്ഞ് ഞങ്ങള്‍ ആരെയും സമീപിക്കുന്ന പ്രശ്നമില്ല. എല്ലാം പുറത്തുപറഞ്ഞോട്ടെ. ആരായാലും. ആ പ്രതിയോട് തന്നെ പറയുകയാണ്, നിങ്ങള്‍ക്ക് എന്തൊക്കെയാണോ വിശദീകരിക്കാനുള്ളത് വിശദീകരിച്ചോ.നിങ്ങളുടെ തിരക്കഥയൊന്നും ഇവിടെ ഏശാന്‍ പോകുന്നില്ല. ആഗ്രഹിച്ചതുപോലെ കാര്യങ്ങള്‍ നടക്കുമെന്ന പ്രതീക്ഷ വേണ്ട'- എം.വി.ഗോവിന്ദൻ വ്യക്തമാക്കി.  മാർച്ച് തടയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

30 കോടി വാങ്ങി മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണം പിൻവലിക്കാനും തെളിവുകൾ കൈമാറി കേരളം വിടാനും ഇടനിലക്കാരനായ വിജേഷ് പിള്ളയോട് എംവി ഗോവിന്ദൻ പറഞ്ഞതായി സ്വപ്ന ആരോപിച്ചു.

അതേസമയം, സ്വപ്ന സുരേഷിന്റെ ആരോപണം വിജേഷ് പിള്ളയും നിഷേധിച്ചു.  'എം വി ഗോവിന്ദനെ എനിക്കറിയില്ല. ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ല. ഒരു OTT വെബ് സീരീസിനായി സ്വപ്‌നയെ സമീപിച്ചു.  ഗോവിന്ദൻ നാട്ടുകാരനാണെന്നാണ് സ്വപ്നയോട് പറഞ്ഞത്. വെറുതെ ആരോപണങ്ങൾ ഉന്നയിക്കരുത്. തെളിവുകൾ പുറത്തുവിടണം.'- യുവാവ് വ്യക്തമാക്കി.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.