കാലിന് ഗുരുതരമായി പരിക്കേറ്റ സാരസ് കൊക്കിനെ ആരിഫ് എന്ന 30കാരനാണ് രക്ഷിച്ചത്. ആരിഫ് ഇന്ന് ആ പക്ഷിയുടെ ഏറ്റവും അടുത്ത സുഹൃത്താണ്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ഇരുവരും തമ്മിലുള്ള ബന്ധം ആരംഭിച്ചത്. കാലിന് പരിക്കേറ്റ സാരസ് കൊക്കിനെയാണ് ആരിഫ് ആദ്യം കണ്ടെത്തുന്നത്. രണ്ടാമതൊന്ന് ആലോചിക്കാതെ ആരിഫ് വേദന കൊണ്ട് പുളയുന്ന കിളിയെ എടുത്തു പരിപാലിച്ചു. വീടിന് പുറത്ത് ഷെഡ് രൂപത്തിലുള്ള ഔട്ട് ഹൗസിലാണ് ആരിഫ് പക്ഷിയെ വളർത്തിയത്. കാലിലെ പരിക്ക് ഭേദമാകാൻ കുറച്ച് ദിവസമെടുത്തു. ആരോഗ്യനില വീണ്ടെടുത്തതിനെ തുടർന്ന് ആരിഫ് സാരസ് കൊക്കിനെ തിരികെ വിട്ടു..
സാരസ് കൊക്കുകൾ പൊതുവെ മനുഷ്യരോട് ഇണങ്ങാത്ത പ്രകൃതമാണ്. അതുകൊണ്ട് ആ കിളി ഇനി തിരിച്ചുവരില്ലെന്ന് ആരിഫ് കരുതി. എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തി സാരസ് കൊക്ക് തിരിച്ചുവന്നു. അന്നുമുതലാണ് ആരിഫും കിളിയും തമ്മിലുള്ള സൗഹൃദം തുടങ്ങിയത്.
എവിടെ പോയാലും ഒപ്പം കൂടും. പകൽ മുഴുവൻ മറ്റെവിടെയെങ്കിലും പോയാലും നേരമിരുട്ടിയാൽ ആരിഫിന്റെ വീട്ടിലെത്തും. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ആരിഫിനൊപ്പം അത്താഴം കഴിക്കും. എന്ത് കൊടുത്താലും കഴിക്കുന്ന പ്രകൃതക്കാരനാണ് എന്ന് ആരിഫ് പറയുന്നു.
കൊയ്ത്ത് ഓപ്പറേറ്ററായി ജോലി ചെയ്യുന്ന ആരിഫ് സ്കൂട്ടറിൽ സഞ്ചരിക്കുന്നതും പിന്നിൽ പറക്കുന്ന സാരസ് കൊക്കും ഇന്ന് ഗ്രാമവാസികളുടെ സ്ഥിരം കാഴ്ചയാണ്.
ആരിഫും പക്ഷിയും തമ്മിലുള്ള സൗഹൃദത്തിൽ ഗ്രാമവാസികൾക്കും കൗതുകമുണ്ട്. സാരസ് കൊക്ക് ഇപ്പോൾ ആരിഫിന്റെ കുടുംബത്തിലെ അംഗമാണ്. കുടുംബത്തിലെ മറ്റാരുമായും പക്ഷി അടുക്കാറില്ല എന്നത് വേറെ കാര്യം! ആരിഫ് ഇല്ലാത്തപ്പോൾ ഭക്ഷണവുമായി പോകാൻ പേടിയാണെന്ന് ഭാര്യ മെഹ്‌റുന്നിസ പറയുന്നു. കുട്ടികളാരും കൊക്കിന്റെ അടുത്തേക്ക് പോകില്ല. പറക്കുന്ന പക്ഷികളിൽ വച്ച് ഏറ്റവും ഉയരം കൂടിയ സാരസ് കൊക്ക് മനുഷ്യരുമായി അത്ര വേഗത്തിൽ ഇണങ്ങുന്ന കൂട്ടരല്ല
In UP's Amethi, Mohammad Aarif has a unique best friend- A saras bird which follows Aarif whereever the latter goes. The "Jai-Veeru" bonding was forged after Aarif rescued and treated the bird after it got injured last year. pic.twitter.com/eWzCkWKQOP
— Piyush Rai (@Benarasiyaa) February 23, 2023