Click to learn more 👇

കൊയിലാണ്ടിയില്‍ ഐസ്‌ക്രീം കഴിച്ച്‌ വിദ്യാര്‍ഥി മരിച്ച സംഭവം കൊലപാതകം; ബന്ധു കസ്റ്റഡിയില്‍


 
കോഴിക്കോട്: കൊയിലാണ്ടിയില്‍ ഐസ്ക്രീമില്‍ വിഷം കലര്‍ത്തി 12 വയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പിതൃസഹോദരി ലക്ഷ്യമിട്ടത് കുട്ടിയുടെ മാതാവിനെയാണെന്ന് മൊഴി.

38കാരിയായ താഹിറയാണ് സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ പിതാവ് കോറോത്ത് മുഹമ്മദലിയുടെ സഹോദരിയാണ് താഹിറ.

കുട്ടിയുടെ കുടുംബവുമായുണ്ടായിരുന്ന തര്‍ക്കങ്ങളെ തുടര്‍ന്നാണ് ഈ ക്രൂരകൃത്യം ചെയ്തതെന്നാണ് താഹിറയുടെ പ്രാഥമികമൊഴി. ഐസ്ക്രീമില്‍ എലിവിഷം കലര്‍ത്തി നല്‍കുകയായിരുന്നുവെന്നാണ് പ്രതി നല്‍കിയ മൊഴി. മാതാവ് മറ്റു രണ്ടു കുട്ടികള്‍ക്കൊപ്പം പേരാമ്ബ്രയിലെ സ്വന്തം വീട്ടിലേക്കു പോയിരുന്നതിനാല്‍ ഐസ്ക്രീം കഴിച്ചില്ലായിരുന്നു. വീട്ടിലെ ഫ്രിജില്‍നിന്ന് കുട്ടി ഒറ്റയ്ക്ക് ഐസ്ക്രീം എടുത്തു കഴിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

കൊലപാതകം നടത്താന്‍ പ്രതിക്ക് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. ചങ്ങരോത്ത് എംയുപി സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഹസന്‍ റിഫായിയാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം

കുട്ടി ഞായറാഴ്ച വൈകിട്ട് ഐസ്‌ക്രീം കഴിച്ചിരുന്നു. പിന്നീട് ഛര്‍ദി അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വീടിനു സമീപത്തെ ക്ലിനിക്കിലും പിന്നീട് മേപ്പയ്യൂരിലും ചികിത്സതേടി. തിങ്കളാഴ്ച പുലര്‍ച്ച അസ്വസ്ഥതകള്‍ വര്‍ധിച്ചു. ഇതേതുടര്‍ന്ന് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.