Click to learn more 👇

തന്നെ ഉപേക്ഷിച്ച്‌ ഭാര്യയ്ക്കൊപ്പം പോയി; ദേഷ്യം സഹിക്കാനാവാതെ കാമുകന്റെ മകനെ ശ്വാസംമുട്ടിച്ച്‌ കൊന്നു


 

പടിഞ്ഞാറൻ ഡല്‍ഹിയില്‍ 11 വയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ സ്ത്രീ അറസ്റ്റില്‍. ദിവ്യാന്‍ഷ് എന്ന കുട്ടിയാണ് മരിച്ചത്.

ദിവ്യാൻഷിന്‍റെ പിതാവുമായുള്ള വിവാഹത്തിന് തടസ്സമായെന്നാരോപിച്ചാണ് 24കാരിയായ പൂജ കുമാരി കുട്ടിയെ കൊലപ്പെടുത്തിയതെന്ന് സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

കുട്ടിയുടെ പിതാവ് ജിതേന്ദ്രയുമായി പൂജ കുമാരിക്ക് ബന്ധമുണ്ടായിരുന്നു. ഇരുവരും 2019 ലാണ് ഒരുമിച്ച്‌ താമസം തുടങ്ങിയത്. എന്നാല്‍ മൂന്നു വര്‍ഷത്തിനു ശേഷം ഇയാള്‍ ഭാര്യയുടെയും മകന്‍റെയും അടുത്തേക്ക് മടങ്ങിപ്പോയി. ഇതോടെ പൂജക്ക് വൈരാഗ്യമായി. ആഗസ്ത് 10ന് ജിതേന്ദ്രയുടെ ഇന്ദര്‍പുരിയിലെ വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറന്നുകിടക്കുന്നതും കുട്ടി ഉറങ്ങുന്നതുമാണ് കണ്ടത്. ഈ സമയത്ത് വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. കുട്ടിയെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം മൃതദേഹം തുണിയില്‍ പൊതിഞ്ഞ് ബോക്സ് കട്ടിലിനുള്ളില്‍ ഒളിപ്പിച്ചു. സിസിടിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളുടെ സഹായത്തോടെയാണ് വെസ്റ്റ് ഡല്‍ഹി പൊലീസിന് യുവതിയെ തിരിച്ചറിയാൻ കഴിഞ്ഞത്.

എന്നാല്‍ യുവതിയെ കണ്ടെത്താനായില്ല. മാതാപിതാക്കള്‍ക്കൊപ്പമായിരുന്നില്ല യുവതിയുടെ താമസം. നജഫ്ഗഡ്-നംഗ്ലോയ് റോഡിലെ രണ്‍ഹോല, നിഹാല്‍ വിഹാര്‍, റിഷാല്‍ ഗാര്‍ഡൻ എന്നീ ഇന്ദര്‍പുരിയിലെയും സമീപ പ്രദേശങ്ങളിലെയും 300 ഓളം സിസിടിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പൊലീസ് പിന്നീട് ട്രാക്ക് ചെയ്യാൻ തുടങ്ങി.പൂജ ഇടയ്ക്കിടെ ഒളിത്താവളങ്ങള്‍ മാറ്റിക്കൊണ്ടിരുന്നു. മൂന്ന് ദിവസത്തിന് ശേഷമാണ് യുവതിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞത്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.