Click to learn more 👇

സോണിയ ജോലിക്കാരനുമായി അടുപ്പത്തിലായത് രഞ്ജിത്ത് ചോദ്യം ചെയ്തതോടെ പകയായി: കറുകച്ചാല്‍ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍


 


കറുകച്ചാലിലെ ഹോട്ടലുടമയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. കറുകച്ചാലില്‍ 'ചട്ടിയും തവിയും' എന്ന ഹോട്ടല്‍ നടത്തിയിരുന്ന രഞ്ജിത്തിനെ ഹോട്ടല്‍ ജീവനക്കാരാനായ ജോസ് കെ തോമസ് കുത്തിക്കൊലപ്പെടുത്തിയതിന് പിന്നില്‍ ഹോട്ടലിന്റെ സഹ ഉടമയായ യുവതിയുടെ പക.

ഹോട്ടലിന്റെ പാര്‍ട്ണറായ ആലപ്പുഴ എറവുങ്കര സ്വദേശി സോണിയയും ഹോട്ടല്‍ ജീവനക്കാരനായ ജോസ് കെ തോമസുമായി അടുപ്പത്തിലായിരുന്നു.

ഇത് ചോദ്യം ചെയ്തതിലുള്ള പകയിലാണ് ഹോട്ടലുടമ രഞ്ജിത്തിനെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ സോണിയയേയും ഭര്‍ത്താവ് റെജിയേയും പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. കൊലപാതകിയായ ജോസ് കെ തോമസിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ സോണിയയും മരിച്ച രഞ്ജിത്തും ചേര്‍ന്നാണ് ഹോട്ടല്‍ നടത്തിയിരുന്നത്. ഈ മാസം പതിനഞ്ചിനാണ് ഹോട്ടല്‍ ഉടമയായ രഞ്ജിത്തിനെ ഇതേ ഹോട്ടലില്‍ ജീവനക്കാരനായ ജോസ് കെ തോമസ് കുത്തി കൊന്നത്.

സോണിയയും ജോലിക്കാരനും തമ്മിലുള്ള അടുപ്പം ചോദ്യം ചെയ്തതോടെ, ജോസ് കെ തോമസും രഞ്ജിത്തും തമ്മില്‍ വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയും ഇതിനിടെ പ്രകോപിതനായ ജോലിക്കാരൻ കത്തിയെടുത്ത് രഞ്ജിത്തിനെ കുത്തുകയുമായിരുന്നു. പരിക്കേറ്റ രഞ്ജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികിത്സയില്‍ കഴിയുന്നതിനിടെ മരണപ്പെടുകയുമായിരുന്നു. രഞ്ജിത്തിനെ വകവരുത്താൻ സോണിയയും റെജിയും ചേര്‍ന്ന് ജോസ് കെ തോമസിനെ പ്രേരിപ്പിക്കുകയായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയതോടെയാണ് യുവതിയെയും ഭര്‍ത്താവിനെയും തൃക്കൊടിത്താനം പൊലീസ് അറസ്റ്റു ചെയ്തത്. 

തൃക്കൊടിത്താനം സ്റ്റേഷൻ എസ്.എച്ച്‌.ഓ അനൂപ്.ജി യുടെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. പിടിയിലായ സോണിയയുടെ പേരില്‍ ഓച്ചിറ, നൂറനാട്, മാവേലിക്കര എന്നീ പൊലീസ് സ്റ്റേഷനുകളില്‍ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.