Click to learn more 👇

തൃത്താലയിലേത് ഇരട്ടക്കൊല, ഒരാളുടെ മൃതദേഹംകൂടി കണ്ടെത്തി; പിടിയിലായ സുഹൃത്തിന്റെ മൊഴിയില്‍ വൈരുധ്യം


 


പട്ടാമ്ബി: തൃത്താല കണ്ണനൂരില്‍ വ്യാഴാഴ്ച രാത്രി നടന്നത് ഇരട്ടക്കൊലപാതകം. വ്യാഴാഴ്ച രാത്രി കൊല്ലപ്പെട്ട അൻസാറിന്റെ സുഹൃത്ത് അഹമ്മദ് കബീറിന്റെ (27) മൃതദേഹവും ഭാരതപ്പുഴയില്‍നിന്ന് കണ്ടെത്തി.

അൻസാറിനെ കൊന്നതിന് സമാനമായി കബീറിനെയും കഴുത്തുമുറിച്ച്‌ കൊന്നതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇവരുടെ സുഹൃത്ത് മുസ്തഫ പോലീസ് കസ്റ്റഡിയിലാണ്.

വ്യാഴാഴ്ച കൊല്ലപ്പെട്ട കൊണ്ടൂര്‍ക്കര പറമ്ബില്‍ അൻസാറി (25) നൊപ്പമുണ്ടായിരുന്ന സുഹൃത്ത് കാരക്കാട് സ്വദേശി തേനോത്ത്പറമ്ബില്‍ കബീറിനായി അന്വേഷണം നടക്കുന്നതിനിടെയാണ് കരിമ്ബനക്കടവിനുസമീപം ഭാരതപ്പുഴയില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവസ്ഥലം പോലീസിന്റെ നേതൃത്വത്തില്‍ പരിശോധിക്കുമ്ബോഴാണ് കണ്ണനൂര്‍ കയത്തിനു സമീപം വെള്ളത്തില്‍ കാലുകള്‍ പൊങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്.

കൊല്ലപ്പെട്ട അൻസാറും കബീറും കസ്റ്റഡിയിലുള്ള മുസ്തഫയും ഉറ്റസുഹൃത്തുക്കളാണെന്നു പറയുന്നു. മൂന്നുപേരുംകൂടി വ്യാഴാഴ്ച കാറില്‍ മീൻപിടിക്കാൻ ഭാരതപ്പുഴയിലെ കരിമ്ബനക്കടവിലെത്തിയിരുന്നു. ഇതിനിടെ, കൊലപാതകങ്ങള്‍ നടന്നെന്നാണു കരുതുന്നത്.

കൊലയിലേക്കു നയിച്ച കാരണമെന്തെന്ന ചോദ്യം ദുരൂഹമായി തുടരുകയാണ്. വ്യാഴാഴ്ച വൈകീട്ട് ഏഴുമണിയോടെ കരിമ്ബനക്കടവില്‍ കഴുത്തില്‍ വെട്ടേറ്റനിലയില്‍ അൻസാര്‍ വാഹനങ്ങള്‍ക്ക് കൈകാണിക്കുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് വാഹനത്തില്‍ പട്ടാമ്ബിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് പരിസരത്ത് രക്തപ്പാടുകള്‍ കണ്ടതും പോലീസിനെ അറിയിച്ചതും. സുഹൃത്താണ് കുത്തിയതെന്ന് അൻസാര്‍ മൊഴിനല്‍കിയതായി പിന്നീട് പുറത്തുവന്നു. ഒപ്പമുണ്ടായിരുന്ന കബീറിനെയും മരിച്ചനിലയില്‍ കണ്ടെത്തിയതോടെ ദുരൂഹതയേറുകയാണ്.

കസ്റ്റഡിയിലെടുത്ത മുസ്തഫയെ ചോദ്യംചെയ്തുവരികയാണെന്നാണ് പോലീസ് പറയുന്നത്. കരിമ്ബനക്കടവിനുസമീപം കല്യാണപ്പടിയില്‍ പാടശേഖരത്തിനു സമീപത്തുകൂടെ പുഴയിലേക്ക് ഒരുവഴിയുണ്ട്. പരിസരത്ത് വീടുകള്‍ കുറവായതിനാല്‍ ഈ വഴിയിലൂടെ പുഴയിലേക്കു പോകുന്നത് ആരുടെയും ശ്രദ്ധയില്‍പ്പെടില്ല. ഈ വഴിക്കു മുന്നിലായി ഒരു കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ആമിനയാണ് അഹമ്മദ് കബീറിന്റെ മാതാവ്.

മരണകാരണം കഴുത്തിലെ ആഴമേറിയ വെട്ട്

തൃത്താല : കണ്ണനൂരില്‍ നടന്നത് യുവാക്കളുടെ ഇരട്ടക്കൊലപാതകമാണെന്ന വാര്‍ത്ത പുറത്തുവന്നതോടെ പട്ടാമ്ബിക്കാര്‍ ഞെട്ടിയിരിക്കുകയാണ്. വ്യാഴാഴ്ച രാത്രി മരിച്ച അൻസാറിന്റെ കഴുത്തില്‍ ഏഴുസെന്റീമീറ്ററോളം നീളത്തിലാണ് വെട്ടേറ്റിരിക്കുന്നത്. ഒന്നരയിഞ്ച് ആഴത്തിലുള്ളതാണു മുറിവ്. ഈ മുറിവുതന്നെയാണു മരണകാരണവും. മൂര്‍ച്ചയുള്ള കത്തിയുപയോഗിച്ചുള്ള ഒറ്റവെട്ടാണുണ്ടായതെന്നാണു പോലീസ് നല്‍കുന്ന സൂചന.

മുറിവേറ്റ അൻസാര്‍ പുഴയില്‍നിന്ന് പാടവരമ്ബിലൂടെ 200 മീറ്ററോളം ഓടിയാണ് റോഡിലേക്കെത്തിയത്. തുടര്‍ന്നു നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുമ്ബോഴേക്കും അവശനായി. അധികംവൈകാതെ മരിച്ചു. അൻസാറിന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാവും കൊലനടത്തിയതെന്ന നിഗമനമായി പിന്നീട്. ഇതിനിടെ സുഹൃത്ത് മുസ്തഫയെ പോലീസ് പിടികൂടി. പിന്നീട് സുഹൃത്തായ കബീറിനുവേണ്ടിയായി അന്വേഷണം.

വെള്ളിയാഴ്ച ഉച്ചയോടെയാണ് കബീറിന്റെ മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ ആഴമേറിയ വെട്ടാണ് കബീറിനും ഏറ്റിട്ടുള്ളതെന്നാണു സൂചന. മുസ്തഫയുടെ മൊഴിയിലെ വൈരുധ്യമാണു പോലീസിനെ കുഴക്കുന്നത്. കബീറാണ് അൻസാറിനെ കുത്തിയതെന്നായിരുന്നു ആദ്യമൊഴി. എന്നാല്‍, കബീറിന്റെ മൃതദേഹം കൂടി കണ്ടെത്തിയതോടെ ദുരൂഹത കൂടി. കൊലപാതകത്തിലേക്കുനയിച്ച കാരണമെന്താണെന്നു കൂടുതല്‍ ചോദ്യംചെയ്യലിലേ പുറത്തുവരൂ.

അപ്രതീക്ഷിതമായ ഇരട്ടക്കൊലപാതകം അൻസാറിന്റെയും കബീറിന്റെയും നാട്ടുകാരായ ഓങ്ങല്ലൂര്‍ക്കാര്‍ക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല. വര്‍ഷങ്ങള്‍ക്കു മുമ്ബ്, ഭാരതപ്പുഴയില്‍ ഒഡിഷ സ്വദേശിയെ സുഹൃത്തുക്കള്‍ കഴുത്തറുത്തുകൊലപ്പെടുത്തിയിരുന്നു. 

ഇരട്ടക്കൊലപാതകത്തില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന അന്വേഷണത്തില്‍ പോലീസ്. മൂന്നുപേര്‍ സംഭവത്തിലുള്‍പ്പെട്ടിട്ടുണ്ടെന്നാണു പ്രാഥമികനിഗമനം. ഇതില്‍ രണ്ടുപേര്‍ മരിച്ചു.

എന്നാല്‍, ഒരാള്‍ക്കു രണ്ടുപേരെ കീഴ്പ്പെടുത്താനാവുമോയെന്നതു പോലീസിനെ കുഴക്കുന്നുണ്ട്. ഇതില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ട്. കൊല്ലപ്പെട്ട കബീര്‍ അൻസാറിനെ കുത്തിയെന്നാണു കസ്റ്റഡിയിലായ മുസ്തഫ ആദ്യം പറഞ്ഞതെന്നാണു പോലീസ് നല്‍കുന്ന സൂചന. എന്നാല്‍, വെള്ളിയാഴ്ച ഉച്ചയ്ക്ക് പുഴയില്‍നിന്ന് കബീറിന്റെ മൃതദേഹം കണ്ടെത്തിയതോടെ ഇതില്‍ സംശയങ്ങളുയര്‍ന്നു. മീൻ പിടിക്കാനാണു പുഴയിലെത്തിയതെന്നു പറയുന്നുണ്ടെങ്കിലും രാത്രിയില്‍ മീൻ പിടിക്കാൻ ഒഴിഞ്ഞ സ്ഥലത്തേക്കെത്തുമോ എന്നതും സംശയമുണര്‍ത്തുന്നുണ്ട്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.