ഡിസ്നിലാൻഡിലെ അവധിയാഘോഷത്തിന് പിന്നാലെ 11കാരനെ കഴുത്തറുത്ത് കൊന്ന ഇന്ത്യൻ വംശജ അറസ്റ്റില്‍. സരിത രാമരാജുവാണ് കൊലകേസില്‍ യു.എസില്‍ പിടിയിലാവുന്നത്.
ഇവരുടെ കൈയില്‍ നിന്നും കൊലപാതകം നടത്താൻ ഉപയോഗിച്ച അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി കണ്ടെത്തിയിട്ടുണ്ട്.
നിലവില്‍ സരിത രാമരാജുവിനെതിരെ ചുമത്തപ്പെട്ട കുറ്റങ്ങള്‍ തെളിയക്കപ്പെട്ടാല്‍ അവർക്ക് പരമാവധി 26 വർഷം ജയില്‍ശിക്ഷ ലഭിക്കുമെന്ന് കാലിഫോർണിയയിലെ ഓറഞ്ച് കണ്‍ട്രി ജില്ലാ അറ്റോണി പറഞ്ഞു. 2018ല്‍ രാമരാജു ഭർത്താവുമായി വിവാഹമോചിതയായിരുന്നു.
തുടർന്ന് അവർ കാലിഫോർണിയ വിടുകയും ചെയ്തു. മകനെ കാണാനായി എത്തിയപ്പോഴാണ് ക്രൂരമായി കൊലപാതകം നടത്തിയത്.
മകനെ കാണാനെത്തിയ അവർ മൂന്ന് ദിവസത്തെ ഡിസ്നിലാൻഡ് പാസുമായാണ് എത്തിയത്.
ഡിസ്നിലാൻഡിലെ സന്ദർശനത്തിന് ശേഷം മകനുമായി തിരിച്ചെത്തിയ ഇവർ അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് 11കാരനെ കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇവർ തന്നെ ഇക്കാര്യം പൊലീസിനെ അറിയിക്കുകയും ചെയ്തു.
പൊലീസെത്തിയപ്പോള്‍ മരിക്കാനായി ഇവർ ഗുളികള്‍ കഴിച്ചുവെന്ന് അറിയിച്ചു. തുടർന്ന് പൊലീസ് ഇടപ്പെട്ട് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭർത്താവ് പ്രകാശ് രാജുവുമായി കഴിഞ്ഞ ഒരു വർഷമായി ഇവർ മകന് വേണ്ടിയുള്ള നിയമപോരാട്ടത്തിലാണ്. ഇതിനിടയിലാണ് ക്രൂരമായ കൊലപാതകം നടന്നത്.