ലഹരി ഉപയോഗത്തിന്റെ വലയില്‍ കുരുങ്ങി കുട്ടികളും യുവജനങ്ങളും ജീവിതം നശിപ്പിക്കുന്ന ചെയ്യുന്ന കാഴ്ചയാണ് ഇന്ന് മലയാളികള്‍ക്ക് മുൻപിലുള്ളത്.
ഏറെ ആശങ്കാജനകമായ ഈ സാഹചര്യത്തില്‍ ലഹരിയുടെ കുരുക്കില്‍ നിന്ന് വിദ്യാർത്ഥികളെ രക്ഷപ്പെടുത്തുക വെല്ലുവിളിയാവുകയാണ്. സിന്തറ്റിക് ലഹരി ഉപയോഗിച്ച് തിരിച്ചടികള്‍ നേരിടുകയും ഇതോടെ ലഹരിയുടെ വഴി ഉപേക്ഷിച്ച് ജീവിതത്തിലേക്ക് തിരിച്ചുവരാൻ തീരുമാനമെടുക്കുകയും ചെയ്ത തൃശൂർ സ്വദേശിയായ യുവാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ മാദ്ധ്യമങ്ങളിലൂടെ പുറത്തുവരുന്നത്.
വടക്കാഞ്ചേരി സ്വദേശിയായ ഷഹബാസ് സ്വകാര്യ ചാനാലിന് നല്‍കിയ പ്രതികരണത്തില്‍ തൃശൂർ നഗരത്തിലും ജില്ലയുടെ മറ്റിടങ്ങളിലും ലഹരിയുടെ വ്യാപനവും വില്‍പ്പനയും എത്രത്തോളം വ്യാപകമാണെന്ന് വിശദമാക്കുന്നു. പെണ്‍കുട്ടികളെ വലയില്‍ വീഴ്‌ത്തുന്നതിനും കാമുകന്മാർ സിന്തറ്റിക് ലഹരി ഉപയോഗിക്കുന്നുണ്ടെന്നാണ് ഷഹബാസിന്റെ വെളിപ്പെടുത്തല്‍. യുവാവിന്റെ വാക്കുകളിലേക്ക്..
"പത്താം ക്ലാസ് മുതല്‍ കഞ്ചാവ് വലിക്കാൻ തുടങ്ങി. വലിയ ചേട്ടന്മാരോട് കമ്ബനികൂടിയാണ് കഞ്ചാവ് ഒപ്പിച്ചിരുന്നത്. ഇടയ്‌ക്ക് നിർത്തും, വീണ്ടും തുടങ്ങും. ഇതിനിടെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് പല കേസുകളിലും പെട്ടു. എട്ടോളം കേസുകള്‍ എനിക്കെതിരെ രജിസ്റ്റർ ചെയ്തിരുന്നു. സിന്തറ്റിക് ലഹരിയും ഉപയോഗിക്കാൻ തുടങ്ങി. 2020 മുതലാണ് സിന്തറ്റിക് ഉപയോഗിക്കാൻ തുടങ്ങിയത്. പല കേസുകളിലും പെട്ട് ജയിലില്‍ കഴിയുമ്ബോള്‍ അവിടെയും ലഹരി ലഭ്യമായിരുന്നു.
ഇപ്പോഴത്തെ കാലത്ത് പത്ത്, പ്ലസ്ടു ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ ലഹരിവാങ്ങാൻ ഇഷ്ടംപോലെ വരുന്നുണ്ട്. ഇതില്‍ തന്നെ പെണ്‍കുട്ടികളുമുണ്ട്. കാമുകന്മാർ എംഡിഎംഎ കലർത്തിയ ജ്യൂസ് പെണ്‍കുട്ടികള്‍ക്ക് നല്‍കുന്നതും ഞാൻ കണ്ടിട്ടുണ്ട്. എംഡിഎംഎ എന്നുപറഞ്ഞാല്‍, അതെടുക്കുമ്ബോള്‍ റൊമാന്റിക് മൂഡ് ഹെവിയാകും. അതുകൊണ്ട് പെണ്‍കുട്ടികളറിയാതെ അവർക്ക് നല്‍കുന്ന ജ്യൂസില്‍ കലർത്തിയാണ് കാമുകന്മാർ ഇത് നല്‍കുന്നത്. രണ്ട് തവണ കുടിക്കുമ്ബോഴേക്കും അഡിക്റ്റ് ആകും. അങ്ങനെ പെണ്‍കുട്ടികളെ വലവീശി പിടിക്കുന്ന ബോയ്സ് തൃശൂരില്‍ തന്നെയുണ്ട്.
എംഡിഎംഎ ഉപയോഗിക്കുമ്ബോള്‍ ഓരോരുത്തർക്കും ഓരോ മൂഡായിരിക്കും വരിക. അതുപോലെ തന്നെ ഇതിന്റെ ഉപയോഗം നിർത്തുമ്ബോള്‍ അനുഭവപ്പെടുന്ന പ്രയാസങ്ങളും വ്യത്യസ്തമായിരിക്കും. എനിക്ക് ഉറക്കമില്ലായ്മയാണ് അനുഭവപ്പെട്ടത്. ഡിപ്രഷനിലേക്ക് പോയിട്ടില്ല. കഞ്ചാവ് ഉപയോഗിക്കുന്നതുപോലെയല്ല, സിന്തറ്റിക് ഉപയോഗിക്കുമ്ബോള്‍ പല്ലുവരെ പൊട്ടിപ്പോകും. എനിക്ക് അങ്ങനെ ഉണ്ടായിട്ടുണ്ട്.
തൃശൂർ ജില്ലയുടെ കാര്യമെടുത്താല്‍, എല്ലാ പഞ്ചായത്തിലും ഇതെല്ലാം ലഭ്യമാണെന്ന് പറയേണ്ടി വരും. ലഹരി വില്‍പ്പനയ്‌ക്കും ഉപയോഗിക്കുന്നതിലും നിരവധി സ്ത്രീകളുമുണ്ട്." - ഷഹബാസ് പറഞ്ഞുനിർത്തി.