Click to learn more 👇

പുതിയ കരട് മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ; സ്വര്‍ണ വായ്പയെടുക്കുന്നവരും വായ്പാദാതാക്കളും അറിയണം ഇക്കാര്യങ്ങള്‍


 

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) സ്വര്‍ണ വായ്പകള്‍ക്കായി പുതിയ കരട് മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി. സ്വര്‍ണവായ്പയെടുക്കുന്നവരെ സംരക്ഷിക്കുന്നതിന് ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള വായ്പാ ദാതാക്കള്‍ക്ക് ഏകീകൃത ഡോക്യുമെന്റേഷന്‍ ഉണ്ടായിരിക്കണമെന്നാതാണ് ഇതിലെ പ്രധാന നിര്‍ദേശം.


സ്വര്‍ണ്ണ വായ്പയ്ക്ക് ഈടായി നല്‍കുന്ന സ്വര്‍ണത്തിന്റെ പരിശുദ്ധി, ഭാരം (gross and net) മുതലായവ നിര്‍ണയിക്കാന്‍ സഹായിക്കുന്ന ഒരു ഏകീകൃത മാനദണ്ഡം ബാങ്കുകളും ബാങ്ക് ഇതര സ്ഥാപനങ്ങളും (NBFC) ഉറപ്പാക്കണമെന്ന് അറിയിച്ചിട്ടുണ്ട്. വായ്പാദാതാക്കളുടെ എല്ലാ ശാഖകളിലും ഈ നടപടിക്രമം ഒരുപോലെ നടപ്പാക്കുകയും വേണം.


പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി തയ്യാറാക്കിയ എല്ലാ നടപടിക്രമങ്ങളുടെയും വിശദാംശങ്ങള്‍ ഉപയോക്താക്കള്‍ക്ക്‌ എളുപ്പത്തില്‍ മനസിലാക്കാനായി ബാങ്കിന്റെ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിക്കാന്‍ റിസര്‍വ് ആലോചിക്കുന്നുണ്ടെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

വായ്പയെടുക്കുന്ന വ്യക്തിയുടെ സാന്നിധ്യത്തില്‍ മാത്രമാണ് സ്വര്‍ണത്തിന്റെ മൂല്യം നിര്‍ണയിക്കുന്നതെന്ന് ബാങ്കുകള്‍ ഉറപ്പാക്കുകയും വേണം. പരിശോധനാ നടപടിക്രമത്തിന്റെ ഭാഗമായി ആഭരണങ്ങളില്‍ പതിപ്പിച്ചിട്ടുള്ള കല്ലിന്റെ ഭാരം, അത് ഇളക്കി മാറ്റുമ്ബോള്‍ വരുന്ന തൂക്കക്കുറവ് എന്നിവ വായ്പക്കാരനോട് വിശദീകരിക്കുകയും നല്‍കേണ്ട സര്‍ട്ടിഫിക്കറ്റില്‍ ഇതിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്യണം.

വായ്പ അനുവദിക്കുമ്ബോള്‍ ഈടായി നല്‍കിയ സ്വര്‍ണത്തെക്കുറിച്ചുള്ള വിവരണവും സ്വര്‍ണത്തിന്റെ മൊത്തം മൂല്യവും വായ്പാ കരാറില്‍ ഉള്‍പ്പെടുത്തിയിരിക്കണമെന്ന് പുതിയ നിര്‍ദേശത്തിലുണ്ട്. 


മാത്രമല്ല, വായ്പ തിരിച്ചടയ്ക്കാതെ സ്വര്‍ണം ലേലത്തില്‍ വയ്‌ക്കേണ്ടി വന്നാലുള്ള ലേല പ്രക്രിയകളെ കുറിച്ചും, ലേലത്തില്‍ പോകുന്നതിനു മുന്‍പ് പണം തിരിച്ചടച്ച്‌ സെറ്റില്‍മെന്റില്‍ എത്താന്‍ വായ്പക്കാരന് ലഭിക്കുന്ന സമയപരിധി (notice period) തുടങ്ങിയകാര്യങ്ങളും കരാറില്‍ ഉണ്ടാകണം. ഉപയോക്താവുമായുള്ള എല്ലാ ആശയവിനിമയങ്ങളും പ്രദേശിക ഭാഷയിലോ അല്ലെങ്കില്‍ വായ്പക്കാരന്‍ നിര്‍ദേശിക്കുന്ന ഭാഷയിലോ ആയിരിക്കണം.

ഉപയോക്താവിന്‌ കരാര്‍ രേഖ വായിക്കാന്‍ അറിയില്ലെങ്കില്‍ ഒരു സാക്ഷിയെ മുന്‍നിര്‍ത്തി ഇതിലെ സുപ്രധാന കരാറുകളെ കുറിച്ച്‌ വിശദീകരിച്ചു നല്‍കണം.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക