Click to learn more 👇

അച്ഛാ, എന്നെ തല്ലല്ലേ' എന്ന് മകളുടെ നിലവിളി; പ്രാങ്ക് എന്ന് പിതാവ്; എട്ടുവയസുകാരിയെ ക്രൂരമായി മര്‍ദിച്ച പിതാവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്; ആ വീഡിയോ പ്രാങ്കല്ല, പിതാവ് മദ്യപിച്ചെത്തി കുട്ടികളെ ഉപദ്രവിക്കും, ജനിച്ചപ്പോള്‍ മുതല്‍ ‍കുട്ടികളെ ഉപദ്രവിക്കുമായിരുന്നു, ഓള് വീടുവിട്ടുപോയത് പ്രതിയുടെ മര്‍ദനം സഹിക്കാനാവാതെ; വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം


 

എട്ടു വയസുകാരിയെ പിതാവ് ക്രൂരമായി മർദിക്കുന്ന വീഡിയോ പ്രാങ്ക് അല്ലെന്നു കുട്ടിയുടെ മാതാവിന്റെ സഹോദരി അനിത രംഗത്ത്.

പിതാവ് മദ്യപിച്ചെത്തി കുട്ടികളെ മർദിക്കാറുണ്ടെന്നും ഇവർ ജനിച്ചപ്പോള്‍ തൊട്ടേ മർദനം പതിവായിരുന്നുവെന്നും മാതൃ സഹോദരി പറയുന്നു



ആ വീഡിയോ പ്രാങ്ക് അല്ല, യഥാർത്ഥമാണ്. കുട്ടി ജനിച്ചപ്പോള്‍ തൊട്ട് തുടങ്ങിയതാണ് ഈ അടിയും ബഹളവും. ഓള് വിട്ട് പോയതുമുതല്‍ പിള്ളേരെ തല്ലിക്കൊണ്ടിരിക്കുകയാണ്. പോലീസുകാരോട് ഇക്കാര്യം പറഞ്ഞു. കത്തികൊണ്ട് കുട്ടികളെ കൊത്തുന്നത് വാടകവീട്ടില്‍വെച്ചാണ്- അനിത പറഞ്ഞു. കുട്ടികളെ ക്രൂരമായി മർദിച്ച വീഡിയോ പ്രചരിച്ചതിന് പിന്നാലെ പോലീസ് ഇവരുടെ മൊഴിയെടുത്തിരുന്നു. എന്നാല്‍, അച്ഛനെ വിട്ടുപോയ അമ്മ തിരികെ എത്താൻ വേണ്ടി പ്രാങ്ക് വീഡിയോ എടുത്തതാണെന്നായിരുന്നു ഇവർ പറഞ്ഞത്. എന്നാല്‍ വീഡിയോയില്‍ സംശയം തോന്നിയതിനെത്തുടർന്ന് പിതാവിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.



അതേസമയം സംഭവത്തില്‍ ബാലാവകാശ കമ്മിഷൻ ഇടപെട്ട് കേസെടുത്തു. സിഡബ്ല്യുസി കുട്ടികളുടെ മൊഴിയെടുക്കല്‍ നടപടികളിലേക്ക് കടന്നിട്ടുണ്ട്. പോലീസും മൊഴിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. കുട്ടികളെ മർദ്ദിച്ച പിതാവ് ജോസ് എന്ന മാമച്ചനെ ചെറുപുഴ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരവും ബിഎൻസ് പ്രകാരമുള്ള വകുപ്പുകളും ചുമത്തി കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കുട്ടികളെ ക്രൂരമായി മർദ്ദിക്കുന്ന പിതാവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. സംഭവത്തില്‍ പിതാവിനെ കസ്റ്റഡിയിലെടുക്കാൻ റൂറല്‍ എസ്പി ഉത്തരവിടുകയായിരുന്നു.



ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക