Click to learn more 👇

പുരുഷന്മാര്‍ തമ്മില്‍ തല്ലി... സ്ത്രീകള്‍ പരസ്പരം മുടിയില്‍ പിടിച്ചു വലിച്ചു... ചവിട്ടി താഴെയിട്ടു; കോളനിയിലെ തമ്മില്‍ തല്ലിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്.


 

ഉത്തർപ്രദേശിലെ മീററ്റില്‍ പല്ലവ്പുരം ഫേസ്-2 ല്‍ നിരോധിക്കപ്പെട്ട ഒരു നായയെ വീടിന് മുന്നില്‍ കൊണ്ട് വന്നത് അയല്‍വാസിയായ സ്ത്രീയും മകളും എതിർത്തിനെ തുടർന്നുണ്ടായ സംഘർഷത്തിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെട്ടു

ഒരു ഹൈ പ്രൊഫൈല്‍ കോളനിയിലാണ് സംഭവം നടന്നത്.



പ്രതിയായ സ്ത്രീ തന്റെ മകനെയും ചില പുരുഷന്മാരെയും വിളിച്ച്‌ ദമ്ബതികളെ മർദ്ദിച്ചതായി പരാതിയുണ്ട്. ഇരയുടെ പരാതിയില്‍ പോലീസ് എട്ട് പേർക്കെതിരെ കേസെടുത്തു. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇതാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെട്ടത്

വീഡിയോയില്‍, പ്രതിയായ വേദാന്ത് മിശ്ര തന്റെ ചുവന്ന കാറില്‍ വന്ന് അയല്‍വാസിയായ ഡോ. വൈഭവ് റാണ - ആരതി ദമ്ബതികളുടെ വീടിന് മുന്നില്‍ പാർക്ക് ചെയ്യുന്നു. ശേഷം വെളുത്ത കോളർ നെക്ക് ടീ - ഷർട്ടും ഷോർട്ട്സും ധരിച്ച ഇയാള്‍ പുറത്ത് കാത്തുനില്‍ക്കുന്നത് കാണാം. താമസിയാതെ, മറ്റ് രണ്ട് പുരുഷന്മാർ ഒരു സ്കൂട്ടറില്‍ എത്തുന്നു. തുടർന്ന് ആരതി വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നു. അപ്പോഴാണ് മുമ്ബ് തർക്കം നടന്ന സ്ത്രീയായ തുലിക മിശ്ര അവളുടെ നേരെ പാഞ്ഞടുത്ത് അവളെ പൂർണ്ണ ശക്തിയോടെ ആക്രമിക്കാൻ ശ്രമിക്കുന്നത്.



എന്നാല്‍, സ്വയം പ്രതിരോധ ശ്രമത്തില്‍ ആരതി അവരെ തള്ളിയിടുന്നു. ഇതേ തുടർന്ന്, വേദാന്ത് ആരതിയെ ആക്രമിക്കാൻ തുടങ്ങുന്നു. സംഘർഷം മുറുകുന്നതോടെ ആരതിയുടെ ഭർത്താവ് വൈഭവ് റാണ വീട്ടില്‍ നിന്ന് പുറത്തിറങ്ങി. എന്നാല്‍ വൈഭവിനേയും അയാള്‍ ആക്രമിക്കുകയും അടിക്കുകയും ചെയ്യുന്നു. വൈഭവും ആരതിയും ഇവർക്കെതിരേ പോലീസില്‍ പരാതി നല്‍കിയതായാണ് പുറത്തു വരുന്ന വിവരം.



ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക