Click to learn more 👇

അംബാനിയുടെ റിലയന്‍സിനെ വീഴ്ത്തി മലയാളി; മൂന്ന് രൂപ അധികം ഈടാക്കിയതിന് പതിനായിരം രൂപ നഷ്ടപരിഹാരം വാങ്ങിയെടുത്ത നിയമ പോരാട്ടം


കോട്ടയം: രാജ്യത്തെ ഏറ്റവും വലിയ റീട്ടെയിൽ കമ്പനിയായ റിലയൻസിനെ മുട്ടുകുത്തിച്ച് മലയാളി. വെളിച്ചെണ്ണയ്ക്ക് അമിതവില ഈടാക്കിയ ചങ്ങനാശേരിയിലെ റിലയൻസ് സ്മാർട്ട് സൂപ്പർമാർക്കറ്റിനെതിരെയായിരുന്നു പോരാട്ടം.

ഒന്നരവർഷത്തോളം കേസ് വാദിച്ചാണ് വിനോജ് ആന്റണി വിജയിച്ചത്. റിലയൻസിൽ നിന്ന് നഷ്ടപരിഹാരമായി 10,000 രൂപ ഈടാക്കാൻ വിനോജിന് ഉപഭോക്തൃ കോടതി ഉത്തരവിട്ടു.

ചങ്ങനാശേരി മാമ്മൂടുകാരന്‍ വിനോജ് ആന്റണിയും റിലയൻസ് സ്മാർട്ട് കമ്പനിയും തമ്മിലുള്ള നിയമയുദ്ധം 2021 സെപ്റ്റംബർ 7 ന് ആരംഭിച്ചു. പാറേപ്പള്ളിക്ക് സമീപമുള്ള റിലയൻസ് സ്മാർട്ട് സൂപ്പർമാർക്കറ്റിൽ നിന്ന് വിനോജ് ഒരു ലിറ്റർ വെളിച്ചെണ്ണ വാങ്ങിയിരുന്നു.  കവറിൽ എംആർപി 235 രൂപയുണ്ടായിരുന്ന വെളിച്ചെണ്ണയ്ക്ക് സൂപ്പർമാർക്കറ്റ് ജീവനക്കാർ വിനോജിന് 238 രൂപ ഈടാക്കി.  ചോദ്യം ചെയ്തപ്പോൾ ജീവനക്കാർ വിനോജിനെ കടയിൽ നിന്ന് പുറത്താക്കി.

റിലയൻസ് സ്‌മാർട്ടിന്റെ കസ്റ്റമർ കെയറിൽ ഇതേക്കുറിച്ച് പരാതിപ്പെട്ടപ്പോൾ അവർ പ്രതികരിച്ചില്ല. തുടർന്ന് വിനോജ് കോട്ടയം ഉപഭോക്തൃ കോടതിയിൽ കേസ് ഫയൽ ചെയ്തു. മൂന്ന് രൂപ അധികമായി ഈടാക്കിയതിനെതിരെ ഒന്നര വർഷത്തോളം അദ്ദേഹം തന്നെ കേസ് വാദിച്ചു. ഒടുവിൽ കോടതിയിൽ നിന്ന് അനുകൂല വിധി വന്നു.  റിലയൻസ് 10,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവിട്ടു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.