കോട്ടയം: വൈക്കത്ത് ഹണി ട്രാപ്പിൽ യുവാവിനെ കബളിപ്പിച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
വെച്ചൂര്‍ ശാസ്തക്കുളം ഭാഗത്ത് കുന്നപ്പള്ളില്‍ വീട്ടില്‍ ഷീബ (രതിമോള്‍-49), ഓണംതുരുത്ത് പടിപ്പുരയില്‍ വീട്ടില്‍ രഞ്ജിനി (37), കുമരകം ഇല്ലിക്കുളംചിറ വീട്ടില്‍ ധന്‍സ് (39) എന്നിവരെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്. വൈക്കം സ്വദേശിയും ഷീബയുടെ ബന്ധുവുമായ മധ്യവയസ്‌കനെയാണ് ഹണിട്രാപ്പിൽ കുരുക്കി മൂവരും പണം തട്ടാൻ ശ്രമിച്ചത്.
മേൽക്കൂര പണിയെടുക്കുന്ന ഇയാളെ ഷീബയുടെ വീടിന് സമീപത്തെ വീട്ടിലേക്ക് ജോലിയുണ്ടെന്ന് പറഞ്ഞ് വിളിച്ചുവരുത്തുകയായിരുന്നു. വീട്ടിൽ എത്തിയപ്പോഴേക്കും വീട്ടുകാർ പുറത്തേക്ക് പോയിഎന്നും, വന്നിട്ട് നോക്കാം എന്ന് പറഞ്ഞ് ഷീബ ഇയാളെ അടുത്ത മുറിയിൽ ഇരുത്തി.
തുടർന്ന് നഗ്നയായി മധ്യവയസ്കന്റെ മുറിയിലേക്ക് രഞ്ജിനി കടന്നു വന്നു, ഈ സമയം കൂട്ടാളിയായ ധന്സ് മുറിയിൽ കയറി അവരുടെ വീഡിയോ എടുത്തു. ഇതിനുശേഷം ഷീബ എത്തി യുവാവ് പോലീസുകാരനാണെന്നും 50 ലക്ഷം രൂപ നൽകിയാൽ ഒത്തുതീർപ്പാക്കാമെന്നും പറഞ്ഞു. പിന്നീട് 50 ലക്ഷം എന്നുള്ളത് 6 ലക്ഷം രൂപ ആക്കി കുറച്ചിട്ടുണ്ടെന്നും, അത് താന്‍ കൊടുത്തിട്ടുണ്ടെന്നും ഇത് പിന്നീട് തിരിച്ചുതരണമെന്ന് മധ്യവയസ്‌കനോട് ആവശ്യപ്പെടുകയുമായിരുന്നു.
പിന്നീട് ഷീബയും ധന്‌സും ഫോണിൽ നിന്ന് പലതവണ വിളിച്ച് പണം ആവശ്യപ്പെടുകയും പണം നൽകിയില്ലെങ്കിൽ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് മധ്യവയസ്‌കൻ പോലീസിൽ പരാതിപ്പെടുകയായിരുന്നു